നവജാതശിശുവിനെ തടാകത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: നവജാതശിശുവിനെ തടാകത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മൈസൂരുവിലാണ് സംഭവം. പെരിയപട്ടണ നഗരത്തിനടുത്തുള്ള മാക്കോട് ഗ്രാമവാസിയായ ഗണേഷ് ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതിക്കും ഭാര്യ ലക്ഷ്മിക്കും മൂന്ന് കുട്ടികളാണ് ഉള്ളത്.
ആദ്യത്തെ രണ്ടുപേർ പെൺമക്കളാണ്. മൂന്നാമത്തെ കുഞ്ഞിന്റെ പ്രസവത്തിനിടെ ലക്ഷ്മി മരിച്ചു. ഇതോടെയാണ് ഇളയ കുട്ടിയെ കൊലപ്പെടുത്താൻ ഗണേഷ് തീരുമാനിച്ചത്. ഇളയ കുട്ടി കാരണമാണ് ഭാര്യ ലക്ഷ്മി മരിച്ചതെന്ന് ഗണേഷ് വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
തടാകത്തിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട ഗ്രാമവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗണേഷ് കുട്ടിയെ കൂട്ടി തടാകക്കരയിലേക്ക് പോയതായി കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകം വ്യക്തമാകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയെ പരിപാലിക്കാൻ കഴിയാതെ വന്നതോടെയും ഭാര്യ മരിച്ച വിഷമം കാരണവുമാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.