ബെംഗളൂരു – ഹൊസൂർ മെട്രോ പാതയുടെ സാധ്യത പഠനം ഉടൻ

ബെംഗളൂരു: ബെംഗളൂരു – ഹൊസൂർ മെട്രോ പാതയുടെ സാധ്യത പഠനം ഉടൻ നടത്താൻ പദ്ധതികളുമായി ബിഎംആർസിഎൽ. പദ്ധതിയുടെ സാധ്യതാപഠനം നടത്താൻ താൽപര്യമറിയിച്ച് 11 കമ്പനികളാണ് രംഗത്തുള്ളത്. ഏതാനും ആഴ്ചകൾക്കുള്ളിൽ സാധ്യതാപഠനത്തിനുള്ള കമ്പനിയെ അന്തിമായി തീരുമാനിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
പദ്ധതിയുടെ സാധ്യതാ പഠനത്തിനുവേണ്ടി കമ്പനികളെ ക്ഷണിച്ചുകൊണ്ട് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷനും അടുത്തിടെ ടെൻഡർ വിളിച്ചിരുന്നു. ഇതിൽ എൽ ആൻഡ് ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ടാറ്റ കൺസൾട്ടിങ്ങ് എൻജിനിയറിങ്ങ്, കർണാടക ഇൻഫ്രാസ്ട്രക്ചർ ഡെവലപമെന്റ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള കമ്പനികളാണ് താൽപര്യമറിയിച്ചത്. ഇതേ കമ്പനികൾ തന്നെയാണ് ബിഎംആർസിഎൽ വിളിച്ച ടെൻഡറിലും താൽപര്യം അറിയിച്ചിരിക്കുന്നത്. പാതയുടെ നിർമാണച്ചെലവ്, പരിസ്ഥിതിക്ക് കോട്ടമുണ്ടാകാത്ത വിധത്തിൽ ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകേണ്ടത്, പദ്ധതി പൂർത്തിയാകുന്നതോടെയുണ്ടാകുന്ന യാത്രക്കാരുടെ ഏകദേശ എണ്ണം തുടങ്ങിയവയാണ് പഠനത്തിൽ കണ്ടെത്തേണ്ടത്.
ഹൊസൂരിൽ നിന്ന് തുടങ്ങി ബൊമ്മസാന്ദ്രയിൽ അവസാനിക്കുന്നതാണ് നിർദിഷ്ട മെട്രോ പദ്ധതി. 20.5 കിലോമീറ്റാണ് പാതയുടെ നീളം. ഇതിൽ 11.7 കിലോമീറ്ററും കർണാടയിലാണ്. ബാക്കി 8.8 കിലോമീറ്റർ തമിഴ്‌നാട്ടിലും. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാതയുടെ സാധ്യതാപഠനത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
