ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം; തോല്‍വിയിലും തലയുയര്‍ത്തി മെഹ്‌മ്മദുള്ള

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 149 റണ്‍സിന്‍റെ വന്‍ വിജയം നേടി ജൈത്രയാത്ര തുടർന്ന് ദക്ഷിണാഫ്രക്ക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ക്വിന്‍റണ്‍ ഡി കോക് (140 പന്തില്‍ നിന്ന് 174) നിറഞ്ഞാടിയപ്പോള്‍ മത്സര ഫലം എന്തായിരിക്കുമെന്ന് ഏകദേശം തീരുമാനമായിരുന്നു. 49 പന്തില്‍ 90 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസെനും 69 പന്തില്‍ 60 റണ്‍സെടുത്ത എയ്ഡെന്‍ മര്‍ക്രാമും ചേര്‍ന്ന് സൗത്താഫ്രിക്കയെ 5 വിക്കറ്റ് നഷ്ടത്തില്‍ 383 എന്ന വമ്പന്‍ ടോട്ടലില്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കടുവകള്‍ 46.4 ഓവറില്‍ 233 റണ്‍സിന് കീഴടങ്ങി. ക്വിന്‍റണ്‍ ഡി കോക് ആണ് കളിയിലെ താരം. വിജയത്തോടെ 8 പോയിന്‍റോടെ ഇന്ത്യയുടെ താഴെ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
ടോസ് നഷ്ടപ്പെട്ട ബംഗ്ലാദേശിന് തോല്‍വിയുടെ ആഴം കുറയ്ക്കുക മാത്രമെ വഴിയുണ്ടായിരുന്നുള്ളു.
എന്നാല്‍ നാണം കെട്ട തോല്‍വിയില്‍ നിന്ന് സ്വന്തം ടീമിനെ രക്ഷിക്കാന്‍ മെഹ്‌മ്മദുല്ലയ്ക്ക് കഴിഞ്ഞു. 111 പന്തില്‍ 111 റണ്‍സെടുത്ത മെഹ്‌മ്മദുല്ല തോല്‍വിയിലും തലയുയര്‍ത്തിയാണ് ക്രീസ് വിട്ടത്. 22 റണ്‍സ് നേടിയ ലിറ്റന്‍ ദാസാണ് മെഹ്‌മ്മദുല്ലയ്ക്ക് പിന്നിലുള്ളത്. 5 കളിയില്‍ നാല് തോല്‍വിയുമായി പട്ടികയില്‍ അവസാനത്താണ് ബംഗ്ലാദേശ്.
അതേസമയം, സൗത്താഫ്രിക്ക തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെയ്ക്കുന്നത്. നെതര്‍ലന്‍ഡ്സിനോട് ഏറ്റുവാങ്ങിയ 38 റണ്‍സിന്‍റെ തോല്‍വിയൊഴിച്ചാല്‍ എല്ലാം വമ്പന്‍ വിജയങ്ങളാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തത് 229 റണ്‍സിനാണ്.
ശ്രീലങ്കയെ തോല്‍പ്പിച്ചത് 102 റണ്‍സിനും, ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് 134 റണ്‍സിനും ഇപ്പോള്‍ ബംഗ്ലാദേശിനെ 149 റണ്‍സിനുമാണ്. +2.37 ആണ് ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ്. കരുത്തരായ ഓസ്ട്രേലിയയെും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ച ഇന്ത്യ സൗത്താഫ്രിക്കയെ പിടിച്ചുകെട്ടുമോ എന്നറിയാന്‍ നവംബര്‍ 5 വരെ കാത്തിരിക്കണം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
