ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡും ഓസ്ട്രേലിയയും ഏറ്റുമുട്ടും

ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. സെമി പ്രവേശനം ഉറപ്പിക്കലാണ് രണ്ട് ടീമും ലക്ഷ്യമിടുന്നത്. രാവിലെ പത്തരയ്ക്ക് ധരംശാലയിലാണ് മത്സരം.
ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയാണ് ഓസീസ് ഇന്ന് ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നത്. അവസാന കളിയിൽ നെതർലൻഡ്‌സിനെതിരെ 309 റൺസിന്റെ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ് ടീം സ്വന്തമാക്കിയിരുന്നത്.
ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ അവസാന രണ്ട് കളികളിലും സെഞ്ച്വറി നേടി തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ കളിയോടെ ഗ്ലെൻ മാക്‌സ്‌വെൽ ഫോം കണ്ടെത്തിയതോടെ ടീമിന്റെ മധ്യനിരയും കരുത്താർജിച്ചിട്ടുണ്ട്. ബൗളിങ്ങിൽ സ്പിന്നർ ആദം സാംപയിലാണ് ടീമിന്റെ ഏറ്റവുമധികം പ്രതീക്ഷ.
അവസാന മൂന്ന് കളികളിൽ നിന്ന് പന്ത്രണ്ട് വിക്കറ്റാണ് താരം നേടിയത്. ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റാനാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഡേവൻ കോൺവേ, ഡാരി മിച്ചൽ, രച്ചിൻ രവീന്ദ്ര തുടങ്ങിയവരെല്ലാം ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്. ഇന്ത്യൻ മണ്ണിൽ സാഹചര്യത്തിനൊത്ത് പ്രകടനം പുറത്തെടുക്കാൻ ഇവർക്കാകുന്നുണ്ട്.
സ്പിന്നർ മിച്ചൽ സാന്റ്‌നറാണ് ബൗളിങ്ങിൽ ന്യൂസിലൻഡിന്റെ തുറുപ്പുചീട്ട്. ടൂർണമെന്റിൽ എതിരാളികൾക്ക് റൺസ് വിട്ടുനൽകാതെ വിക്കറ്റ് വീഴ്ത്തുന്നതിലാണ് താരത്തിന്റെ കഴിവ്.
ഏകദിന ലോകകപ്പിൽ ഇരുടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടിലും വിജയം ഓസ്ട്രേലിയയ്‌ക്കൊപ്പമായിരുന്നു. ന്യൂസിലൻഡിനു മൂന്നു തവണ മാത്രമാണു ജയിക്കാനായത്. ഇക്കാരണത്താൽ തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
