Follow the News Bengaluru channel on WhatsApp

കർണാടകയുടെ പേര് ബസവനാട് എന്നാക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയുടെ പേര് ബസവ നാട് എന്ന് പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്ന് മന്ത്രി എം. ബി. പാട്ടീൽ. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരയുടെ പേരിൽ സംസ്ഥാനം അറിയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിജയപുര ജില്ലയുടെ പേര് ബസവേശ്വരയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് പാട്ടീൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലേയാണ് കർണാടകയുടെ പേര് മുഴുവനായും മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ നിർദേശത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പാട്ടീൽ പുതിയ പ്രസ്താവന നടത്തിയത്. ഹൊയ്‌സാല കാലഘട്ടത്തിൽ വിജയപുര ജില്ലയ്ക്ക് പേര് മാറ്റം സംഭവിച്ചിരുന്നില്ല. പിന്നീട് ആദിൽ ഷാഹി രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ ഇത് ബീജാപുരായി മാറി.

പിന്നീട് മാറിവന്ന സർക്കാരുകൾ ബിജാപുരിനെ വിജയപുര എന്നാക്കി മാറ്റി. നിലവിൽ വിജയപുരയെ ബസവേശ്വര ജില്ല എന്ന് പുനർനാമകരണം ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിർദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും ഉചിതമായ തീരുമാനം ഉടൻ സ്വീകരിക്കുമെന്നും മന്ത്രി എം. ബി. പാട്ടീൽ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.