Follow the News Bengaluru channel on WhatsApp

കളമശ്ശേരി സ്ഫോടനം; പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കളമശേരി സാമ്ര കണ്‍വെൻഷൻ സെന്ററില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ ‍സന്ദര്‍ശിച്ചു. തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററില്‍ കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജ് മൈതാനത്തിറങ്ങിയ മുഖ്യമന്ത്രി ആദ്യമെത്തിയത് കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

സ്ഫോടനത്തില്‍ പൊള്ളലേറ്റ് മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളോടും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുമാരിയുടെ മകൻ ശ്രീരാജ്, മരുമകള്‍ ദിവ്യ, ബന്ധു ജിന്‍സ്, ലിയോണ പൗലോസിന്റെ മകൻ ബാബു പോള്‍ എന്നിവരോടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഗ്രേസി, രാഹുല്‍, അമല്‍ എന്നിവരെയും സന്ദര്‍ശിച്ചു.

പാലാരിവട്ടത്ത് എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ട മുഖ്യമന്ത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ ആരാഞ്ഞു. തുടർന്ന് ഇവിടെ ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ചു. പിന്നീട് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിയ മുഖ്യമന്ത്രി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചു. എട്ടു പേരെ ഇവിടെ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേര്‍ ആശുപത്രി വിട്ടു. ആറു പേരില്‍ രണ്ട് പേര്‍ തീവ്രപരിചരണത്തിലാണ്.

കാക്കനാട് നിന്നും ആലുവ ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഇവിടെയും ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. നാല് പേരാണ് നിലവില്‍ രാജഗിരി ആശുപത്രയില്‍ ചികിത്സയിലുള്ളത്. ഇവരെല്ലാവരും ഐ.സി.യുവില്‍ തന്നെയാണ്.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹ്മാൻ, ജില്ലാ കളക്ടര്‍ എൻഎസ്കെ ഉമേഷ്, ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപി എം ആര്‍ അജിത് കുമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം.വി ഗോവിന്ദന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.