ദീപാവലി; മുൻകരുതലുകളുമായി ബെംഗളൂരുവിലെ ആശുപത്രികൾ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബെംഗളൂരുവിലെ ആശുപത്രികൾ. പടക്കം പൊട്ടിക്കുന്നത് വഴി നിരവധി അപകട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാലാണ് ആശുപത്രികൾ മുൻകരുതൽ നടപടികളുമായി രംഗത്തെത്തിയത്.
ചാമരാജ്പേട്ടിലെ മിന്റോ ഒഫ്താൽമിക് ആശുപത്രി, രാജാജിനഗറിലെ നാരായണ നേത്രാലയ കണ്ണാശുപത്രി എന്നിവ കണ്ണിന് പരുക്കേറ്റ രോഗികളുടെ ചികിത്സയ്ക്കായി ദീപാവലി ദിനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിന്റോ ഒഫ്താൽമിക് ആശുപത്രിയിൽ 35 കിടക്കകൾ കണ്ണിന് പരുക്കേറ്റ രോഗികളുടെ ചികിത്സയ്ക്കായി നീക്കിവച്ചിട്ടുണ്ട്.
കണ്ണിന് പരുക്കേറ്റ രോഗികളെ ശുശ്രൂഷിക്കുന്നതിനായി നവംബർ 12,13,14 തീയതികളിൽ 24 മണിക്കൂറും ആശുപത്രി തുറന്ന് പ്രവർത്തിക്കുമെന്ന് നാരായണ നേത്രാലയ ആശുപത്രി അറിയിച്ചു. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ പൊള്ളലേറ്റവർക്ക് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലാണ് ചികിത്സ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ദീപാവലി സമയത്ത് ആശുപതികളുടെ പരിസരത്ത് പടക്കം പൊട്ടിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.