പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിത്രദുർഗ മുൻ മഠാധിപതി വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: പോക്സോ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ചിത്രദുർഗ മുൻ മഠാധിപതി വീണ്ടും അറസ്റ്റിൽ. ഇതിനുപിന്നാലെ ജാമ്യം നിലനിൽക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കർണാടക ഹൈക്കോടതി വിമർശിക്കുകയും വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു.
മഠത്തിന് കീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ചിത്രദുർഗ മുൻ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 14 മാസം ജയിലിൽ കഴിഞ്ഞ ശരണരുവിന് കഴിഞ്ഞ ദിവസമാണ് വ്യവസ്ഥകളോടെയുള്ള ജാമ്യം അനുവദിച്ചിരുന്നത്.
ജയിലിൽ നിന്ന് പുറത്തിറങ്ങി മഠത്തിന്റെ ദാവൻഗെരെ ശാഖയിൽ താമസിക്കവേയാണ് ശരണരുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ശിവമൂർത്തിയുടെ അഭിഭാഷകനാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നിലനിൽക്കേ വീണ്ടും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച ചിത്രദുർഗ സെഷൻസ് കോടതിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു.
മഠത്തിലെ രണ്ടു വിദ്യാർഥിനികൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ശരണരു അറസ്റ്റിലായത്. പിന്നീട് മഠത്തിലെ മറ്റു രണ്ടു വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പോക്സോ ചുമത്തി മറ്റൊരു കേസ് കൂടി ഫയൽ ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.