അനധികൃത വൈദ്യുത കേബിളുകൾ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ഊർജ മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലുള്ള അനധികൃത വൈദ്യുത കേബിളുകൾ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ഊർജ മന്ത്രി കെ. ജെ. ജോർജ്. വൈറ്റ്ഫീൽഡ് ഹോപ്‌ഫാമിന് സമീപത്തെ റോഡിലുണ്ടായിരുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ (ഒഎഫ്‌സി) ചവിട്ടി 23 കാരിയും കുഞ്ഞും കഴിഞ്ഞ ദിവസം മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യാൻ 15 ദിവസത്തെ സമയപരിധിയാണ് നിശ്ചയിരിക്കുന്നത്.
ബെംഗളൂരുവിലെ മിക്ക ഫുട്പാത്തിലും അനധികൃത കേബിളുകൾ സ്ഥാപിച്ചത് കാൽനട യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. സമയപരിധി പാലിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബെസ്കോം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. അനധികൃത കേബിളുകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നിരവധി പരാതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
ബെംഗളൂരുവിലുടനീളം ഒഎഫ്‌സികൾക്ക് ബദൽ സംവിധാനം ബിബിഎംപിയുമായും ബന്ധപ്പെട്ട മറ്റ് ഏജൻസികാലുമായും യോഗം ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൂണുകളിലും മരങ്ങളിലും ഫുട്പാത്തിലും അനധികൃതമായി സ്ഥാപിച്ച കേബിളുകളുടെ ചിത്രങ്ങൾ സഹിതമുള്ള പരാതികളാണ് ഊർജ വകുപ്പിന് ലഭിച്ചിട്ടുള്ളത്. അനിഷ്ട സംഭവങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.