ടീമിന്റെ സീസണിലെ മോശം പ്രകടനം; പരിശീലകൻ സിമൺ ഗ്രേസണെ പുറത്താക്കി ബെംഗളൂരു എഫ്സി
ഐഎസ്എല്‍ പത്താം സീസണിൽ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിശീലകന്‍ സിമണ്‍ ഗ്രേസണെ പുറത്താക്കി ബെംഗളൂരു എഫ്സി. ബെംഗളൂരുവിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 4-0ന്റെ വമ്പന്‍ പരാജയം ടീം നേരിട്ടിരുന്നു.
ഇതിനു പിന്നാലെ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകും എന്ന് ക്ലബ് ഉടമ പറഞ്ഞിരുന്നു. തുടർന്നാണ് സിമണ്‍ ഗ്രേസണെ പുറത്താക്കിയതായി ബെംഗളൂരു എഫ്സി അറിയിച്ചത്. ഗ്രേസണിനൊപ്പം അസിസ്റ്റന്റ് കോച്ച് നീല്‍ മക്ഡൊണാള്‍ഡും ക്ലബ് വിടും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റെനെഡി സിംഗ് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിന്റെ ചുമതല വഹിക്കും.
2022 ജൂണില്‍ ആയിരുന്നു ഗ്രേസണ്‍ ബെംഗളൂരു ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ബെംഗളൂരുവിനെ കഴിഞ്ഞ സീസണില്‍ മൂന്ന് ഫൈനലുകളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഐഎസ് എല്ലിലും സൂപ്പര്‍ കപ്പിലും ബെംഗളൂരു എഫ് സി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാന്‍ ആയില്ല. എന്നിരുന്നാലും ഡ്യൂറണ്ട് കപ്പില്‍ കിരീടം ചൂടാന്‍ അവര്‍ക്കായിരുന്നു.
അതേസമയം ക്ലബ് ഉടന്‍ തന്നെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് കളികളില്‍ ഒന്ന് മാത്രം ജയിച്ച് ബെംഗളൂരു നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ബുധനാഴ്ച ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.