അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; കുട്ടികളുൾപ്പടെ 21 പേർക്ക് പരുക്ക്
കൻസാസ് സിറ്റി: അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുട്ടികളടക്കം 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച കൻസാസ് സിറ്റിയിൽ നടന്ന ചീഫ്സ് സൂപ്പർ ബൗൾ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. കൻസാസ് സിറ്റി മേയർ ക്വിന്റൺ ലൂക്കാസ് ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
സ്ഥലത്തെത്തിയ ആക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡയിൽ എടുത്ത്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ എന്താണ് കാരണം എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
വെടിയേറ്റവർക്ക് ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള പരുക്കുകളേറ്റിട്ടുണ്ടെന്ന് കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവി റോസ് ഗ്രണ്ടിസൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആൾക്കൂട്ടത്തിന് നേർക്കാണ് അക്രമികൾ വെടിയുതിർത്തത്. പിന്നാലെ ആളുകൾ ചിതറിയോടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം ആക്രമണം നടന്ന സ്ഥലത്ത് വച്ച് തന്നെ പരുക്കേറ്റവർക്ക് ചികിത്സ നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.