ഡബ്ല്യുഎംഎഫ് ഗ്ലോബൽ ബിസിനസ് ഫോറം പ്രവർത്തനമാരംഭിച്ചു
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ ഗ്ലോബൽ ബിസിനസ് ഫോറം പ്രവർത്തനമാരംഭിച്ചു. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ദ്വിവത്സര കൺവെൻഷനിൽ വച്ചാണ് തുടക്കം കുറിച്ചത്. 80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
മാറുന്ന ലോകത്തെ പുതിയ ബിസിനസ് സാധ്യതകളെ പരിചയപെടുത്തുക വഴി, ലോകത്തെല്ലായിടത്തു മുള്ള പ്രവാസി മലയാളികളുടെ സമ്പത്തീകവും ബിസിനസ് പരവുമായ വളർച്ച യാണ് ഗ്ലോബൽ ബിസിനസ് ഫോറത്തിന്റെ ലക്ഷ്യം. ഗ്ലോബൽ ഡബ്ല്യുഎംഎഫിൻ്റെ ഡയറക്ടർ റെജിൻ ചാലപ്പുറത്താണ് ആദ്യ ഗ്ലോബൽ ബിസിനസ് ടീമിനെ നയിക്കുന്നത്.
ബാങ്കോക്കിൽ നടന്ന ബിസിനസ് മീറ്റ് അമിത് വാക്കർ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന ബിസിനസ് സാധ്യതകളെക്കുറിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ പോൾ തോമസ് സംസാരിച്ചു. തായ്‌ലൻഡിൽ നിന്നുള്ള രാജ് മേനോൻ തായ്‌ലൻഡിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വിശദീകരിച്ചു. നെറ്റ്‌വർക്കിംഗിൻ്റെ ശക്തിയെക്കുറിച്ച് യുഎൻ ഇൻ്റലക്‌ട് വിദഗ്ധൻ ഡോ. ജെബമലൈ വിനഞ്ചിയാരാച്ചി സംസാരിച്ചു. ഡബ്ല്യുഎംഎഫ് ബിസിനസ് ടീമിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് റെജിൻ ചാലപ്പുറം വിശദീകരിച്ചു. ഡബ്ല്യുഎംഎഫ് സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ചെയർമാൻ ഡോ. രത്നകുമാർ എന്നിവർ പ്രസംഗിച്ചു. ഡബ്ല്യുഎംഎഫ് ഗ്ലോബൽ ബിസിനസ് ഫോറം കോർഡിനേറ്റർ ജയരാജ് കനിവാട്ട് നന്ദി പറഞ്ഞു.
ഡബ്ല്യുഎംഎഫ് ബെംഗളൂരു ബിസിനസ് ഫോറവുമായി ചേർന്ന് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക:
ജ്യോതിസ് മാത്യു – 9845011920
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.