കോലാറിൽ സീറ്റ് തർക്കം; രാജി ഭീഷണിയുമായി കർണാടക മന്ത്രി
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിർണയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷം. കോലാർ സീറ്റിലാണ് തർക്കം. കോലാറിൽ മന്ത്രി കെ.എച്ച്. മുനിയപ്പയുടെ മരുമകന് സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് ഒരു മന്ത്രിയടക്കം അഞ്ച് എംഎൽഎമാരും രണ്ട് എംഎൽസിമാരും രാജി ഭീഷണി മുഴക്കി.
മന്ത്രി എം.സി. സുധാകറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് രാജി ഭീഷണി മുഴക്കിയത്. കെ.എച്ച്. മുനിയപ്പയുടെ മരുമകൻ ചിക്ക പെഡ്ഡണ്ണയെയാണ് കോൺഗ്രസ് കോലാർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർഥിയായി പരിഗണിക്കുന്നത്. എന്നാൽ മുനിയപ്പയും മകളും എംഎൽഎമാരാണെന്നും കുടുംബത്തിലെ മറ്റൊരാൾക്കുകൂടി സ്ഥാനാർഥിത്വം നൽകാൻ കഴിയില്ലെന്നും എം. സി. സുധാകറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എപ്പോഴും മറ്റുള്ളവർക്കും അവസരം ലഭിക്കണം. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കും. മുനിയപ്പയുടെ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാൾ സ്ഥാനാർഥിയാവണമെന്നും മന്ത്രി എം.സി. സുധാകർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.