വയനാട്-മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരുക്ക്
വയനാട്-മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. പരപ്പന്‍പാറ കാട്ടുനായ്ക കോളനിയിലെ മിനി ആണു മരിച്ചത്. കാട്ടില്‍ തേനെടുക്കാന്‍ പോയ ഇവരെ ആന ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് സുരേഷിനു ഗുരുതര പരുക്കേറ്റു. മേപ്പാടിൽ നിന്നും 10 കിലോമീറ്റർ അകലെ പരപ്പന്‍ പാറ വനാന്തർഭാഗത്താണ് സംഭവം. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
അതേസമയം ഇന്ന് ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാനയാക്രമണമുണ്ടായി. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ വീണ്ടും പടയപ്പ ഇറങ്ങി. പുലര്‍ച്ചയോടെയാണ് ആന കൃഷിത്തോട്ടത്തില്‍ എത്തിയത്. ജനവാസ മേഖലയില്‍ തുടരുന്ന ആന കൃഷികള്‍ നശിപ്പിക്കുകയാണ്.
ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകര്‍ത്തു. ഏലം കൃഷിയും നശിപ്പിച്ചു.ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസവും ആന വന്‍ നാശനഷ്ടം വരുത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.