പൊതുഗതാഗതം ഉപയോഗിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യം നിർദേശിച്ച് സ്വകാര്യ കമ്പനികൾ
ബെംഗളൂരു: ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് പോലുള്ള പൊതുഗതാഗതം ഉപയോഗിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിർദേശിച്ചു ബെംഗളൂരുവിലെ സ്വകാര്യ കമ്പനികൾ. ജീവനക്കാർ ജോലിക്ക് പോകുന്നതിന് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ പാർക്കിങ്ങിന് അധിക തുകയും ഈടാക്കുമെന്ന് കമ്പനികൾ അറിയിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. ജോലിസ്ഥലങ്ങളിലേക്ക് പോകുന്നതിനായി ഭൂരിഭാഗം ജീവനക്കാരും സ്വകാര്യ വാഹനങ്ങളാണ് ആഗ്രഹിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. ഇതിനു പകരമായി ആളുകൾ ബിഎംടിസി ബസുകളും, മെട്രോ ട്രെയിനുകളും ഉപയോഗിക്കാൻ തയ്യാറാകണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു.
നെറ്റ്ആപ്പ്, മഷ്‌റക് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവയുൾപ്പെടെയുള്ള എംഎൻസി കമ്പനികളാണ് ഇത്തരത്തിലുള്ള നിർദേശം മുമ്പോട്ട് വെച്ചിരിക്കുന്നത്.
മെട്രോ പാസുകൾക്കും ഷട്ടിൽ സേവനങ്ങൾക്കും റീഇംബേഴ്സ്മെൻ്റ് നൽകാൻ തയ്യാറാണെന്ന് ചില തൊഴിലുടമകൾ അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ പുതിയ തീരുമാനം സ്വാഗതാർഹമാണെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.