ഐപിഎൽ 2024; തുടർച്ചയായ രണ്ടാം വിജയം നേടി സഞ്ജുവിന്റെ രാജസ്ഥാൻ
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഡല്‍ഹിയെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ കീഴടക്കിയത്. അവസാന നിമിഷം കയ്യില്‍ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിയ്ക്ക് മുന്നിലുയര്‍ത്തിയത്.
പക്ഷെ 173 റൺസ് നേടാനെ ഡല്‍ഹിയ്ക്ക് കഴിഞ്ഞുള്ളു. ആറാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റബ്‌സും അക്‌സര്‍ പട്ടേലും കൂറ്റനടികളുമായി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വിജയം നേടാനായില്ല.
23 പന്തില്‍ 44 റണ്‍സ് നേടി സ്റ്റബ്‌സ് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ചഹലും, ബര്‍ഗറും 2 വിക്കറ്റ് വീതം നേടി. നേരത്തെ രാജസ്ഥാനെ ബാറ്റിങ്ങില്‍ ഇന്ന് മുന്നില്‍ നിന്ന് നയിച്ചത് പരാഗായിരുന്നു. 45 പന്തുകളില്‍ നിന്ന് താരം 85 റണ്‍സ് നേടി 7 ഫോറും 6 സിക്‌സും ഉള്‍പ്പെട്ട ഇന്നിംഗ്‌സ് ആണ് താരത്തിന്റേത്.
ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടായിരുന്നു രാജസ്ഥാന്റെ തുടക്കം 4 ഓവര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് വന്ന ക്യാപറ്റന്‍ സഞ്ജു 14 പന്തില്‍ 15 റണ്‍സ് സ്വന്തമാക്കി പുറത്തായി. അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ അശ്വിന്‍ മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടെ 29 റണ്‍സ് നേടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.