ഒമ്പതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒമ്പതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നിലവിലുണ്ടായിരുന്ന രണ്ട് സ്ഥാനാർത്ഥികളെ പിൻവലിച്ച് രണ്ടിടത്ത് പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. രാജസ്ഥാനിലെ രാജസമന്ദിൽ ദാമോദർ ഗുജ്ജർ സ്ഥാനാർഥിയാകും. സുദർശൻ റാവത്തിന് പകരമാണ് അദ്ദേഹം ഇവിടേക്ക് മത്സരിക്കുന്നത്.
ബെള്ളാരിയിൽ (സംവരണം) ഇ. തുക്കാറാമിനെയും ചാമരാജനഗറിൽ (സംവരണം) സുനിൽ ബോസിനെയും, കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിക്കബല്ലാപുര മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി എം. വീരപ്പ മൊയ്‌ലിക്ക് പകരം പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്. മൊയ്‌ലിക്ക് പകരം മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എംആർ സീതാറാമിന്റെ മകൻ രക്ഷ രാമയ്യയെയാണ് കോൺഗ്രസ് ഈ സീറ്റിലേക്ക് തിരഞ്ഞെടുത്തത്.
ഭിൽവാഡയിൽ മുൻ സ്‌പീക്കർ സിപി ജോഷി സ്ഥാനാർത്ഥിയാകും. ദാമോദർ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി. ഒമ്പതാംഘട്ട പട്ടിക കൂടി വന്നതോടെ ആകെ 211 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. 543 പാർലമെന്റ് മണ്ഡലങ്ങളാണ് ആകെ രാജ്യത്തുള്ളത്.
അതേസമയം, എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രിയങ്കയും മത്സരിക്കുമോ എന്ന സംശയം നിലനിൽക്കുന്ന ഈ മണ്ഡലങ്ങളുടെ കാര്യത്തിൽ പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.