ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ ഗുജറാത്തിനോട് പൊരുതിവീണു പഞ്ചാബ് കിങ്‌സ്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിംഗ്സാണ് ഗുജറാത്തിന് കരുത്തായത്.
18 പന്തിൽ 36 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 29 പന്തിൽ 35 റൺസെടുത്ത ഗില്ലും 34 പന്തിൽ 31 റൺസെടുത്ത സായ് സുദർശനുമാണ് മറ്റു ടോപ് സ്കോറർമാർ. കണിശതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരാണ് ജയം വൈകിച്ചത്. നാലാം ഓവറിൽ 13 റൺസെടുത്ത സാഹയെ വീഴ്‌ത്തി അർഷദീപാണ് ആദ്യം ഗുജറാത്തിനെ വിറപ്പിച്ചത്.
എന്നാൽ ഗില്ലും സുദർശനും കരുതലോടെ ഇന്നിംഗ് മുന്നോട്ട് നയിച്ചു. ഇതിനിടെ ഗില്ലിനെ ലിവിംഗിസ്റ്റൺ മടക്കി. പിന്നാലെ എത്തിയ മില്ലറെയും(4) സ്പിന്നർ വീഴ്‌ത്തിയതോടെ ഗുജറാത്ത് പരുങ്ങി. 14-ാം ഓവറിൽ സായ് സുദർശനും വീണതോടെ ഗുജറാത്ത് ഒരു അട്ടിമറി മണത്തു. തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഒമർസായിയും(13) കുടാരം കയറിയതോടെ തകർന്ന ഗുജറാത്തിനെ തെവാട്ടിയ(36) ഷാരൂഖ് (8) സഖ്യമാണ് കരകയറ്റിയത്.
ഷാരൂഖും റാഷിദ്(3) ഖാനും വീണെങ്കിലും തെവാട്ടിയ ഗുജറാത്തിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. നേരത്തെ നാലു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.
ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലിവിംഗ്സറ്റണ് രണ്ടും അർഷദീപിനും ക്യാപ്റ്റൻ സാം കറനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. എട്ടു മത്സരത്തിൽ നാലാം വിജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തും ഇതേ മത്സരത്തിൽ രണ്ടു വിജയവുമായി പഞ്ചാബ് 9-ാം സ്ഥാനത്തുമാണ്.
The post ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ് appeared first on News Bengaluru.




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.