മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇഡി ചുമത്തിയ കേസില്‍ തീഹാര്‍ ജയിലില്‍ ജയിലില്‍ കഴിയുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 23 വരെയാണ തിഹാര്‍ ജയിലില്‍ അടച്ചത്. കഴിഞ്ഞ മാസം ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരെ അറസ്റ്റ് ചെയ്തത്.
കേസില്‍ കവിതയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. എന്നാല്‍, നേരത്തെ, സിബിഐ തന്റെ മൊഴി ജയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതൊരു രാഷ്ട്രീയ കേസാണെന്നും കവിത ആരോപിച്ചു.
ഇത് പൂര്‍ണ്ണമായും മൊഴിയെ അടിസ്ഥാനമാക്കിയുള്ള കേസാണ്. ഇതൊരു രാഷ്ട്രീയ കേസാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ള കേസാണിത്. സിബിഐ ഇതിനകം ജയിലില്‍ വെച്ച് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കവിത പ്രതികരിച്ചു.
മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.
The post മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു appeared first on News Bengaluru.
Powered by WPeMatico
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.