രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക


ബെംഗളൂരു: കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സർക്കാർ അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രാത്രിയുള്ള ഗതാഗത നിരോധനം പരിഹരിക്കാൻ കർണാടകയും കേരളവും ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ദിപ്പുർ കടുവസങ്കേതം വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ലാണ് രാത്രിയാത്ര നിരോധനമുള്ളത്.

രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയുള്ള നിലവിലെ യാത്രാ നിരോധനം തന്നെ ദുരിതമാണ്. ഒമ്പതു മണിക്കുശേഷം വനാതിർത്തിയിലെത്തുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കാത്തുകിടന്ന് നേരം വെളുക്കുമ്പോൾ യാത്ര തുടരുകയാണ് പതിവ്. ഈ കാത്തുകിടപ്പ്, പുതിയ നിർദേശം നടപ്പായാൽ സന്ധ്യമുതലേ വേണ്ടിവരും.

ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയാണ് ദേശീയ പാത 766. മലപ്പുറം, വയനാട് ജില്ലകളുൾപ്പെടുന്ന മലബാർ മേഖലയിലേക്കുള്ള പ്രധാന പാതയും. കർണാടകത്തിലെ കൊല്ലെഗലിൽനിന്നും മൈസൂരു ഗുണ്ടൽപേട്ട് ബന്ദിപ്പുർ സുൽത്താൻബത്തേരി വഴി കോഴിക്കോട്ടേക്കുള്ള 272 കിലോമീറ്റർ പാതയാണിത്. ഇതിൽ കടുവസങ്കേതത്തിന്റെ ഭാഗമായ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്രാ നിരോധനം.

The post രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക appeared first on News Bengaluru.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!