രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പാകിസ്താൻ ബന്ധം സംശയിച്ച് ദേശിയ അന്വേഷണം ഏജൻസി (എൻഐഎ). രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്. നിലവിൽ, കേസുമായി ബന്ധമുള്ള കേണൽ എന്ന രഹസ്യനാമമുള്ള പ്രതികളുടെ ഓൺലൈൻ ഹാൻഡ്ലറെ തിരിച്ചറിയാൻ ശ്രമിക്കുകയാണ് അന്വേഷണ ഏജൻസി.
2019-20-ൽ ഐഎസ് അൽ-ഹിന്ദ് മൊഡ്യൂളുമായുള്ള ബന്ധം മുതൽ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹ, സ്ലീപ്പർ ബോംബെറെന്ന് എന്നറിയപ്പെടുന്ന മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരുമായി കേണൽ ബന്ധപ്പെട്ടിരുന്നതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ നിരവധി യുവാക്കൾക്ക് ഭീകര പ്രവർത്തനത്തിൽ ഏർപ്പെടാൻ ക്രിപ്റ്റോ വാലറ്റുകൾ വഴി പണം അയയ്ക്കുന്നതിനു പുറമേ, മതപരമായ കെട്ടിടങ്ങൾ, ഹിന്ദു നേതാക്കൾ, പ്രമുഖ സ്ഥലങ്ങൾ എന്നിവയ്ക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന വ്യക്തിയും ഇയാളാണെന്ന് തെളിവുകളുണ്ട്.
ഇയാൾ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും ഇയാൾക്ക് വേണ്ടി ഇന്ത്യയിൽ നിരവധി സ്ലീപ്പർ ബോംബർമാർ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് നിഗമനം. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
The post രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ appeared first on News Bengaluru.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.