വാഹനാപകടം; സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങൾ


ബെംഗളൂരു: കർണാടകയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ ഞായർ വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധ റോഡപകടങ്ങളിൽ 51 മരണങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്തത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യയാണിത്.

അശ്രദ്ധമായി വാഹനമോടിച്ചാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്ന് എഡിജിപിയും ബെംഗളൂരു റോഡ് സുരക്ഷാ കമ്മീഷണറുമായ അലോക് കുമാർ പറഞ്ഞു. ഏഴ് മരണങ്ങളുമായി തുമകുരു ജില്ലയാണ് പട്ടികയിൽ ഒന്നാമത്. ഹാസൻ (10), ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ (8 വീതം), കാർവാർ (3) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഒരു സാധാരണ ദിവസത്തിൽ, സംസ്ഥാനത്ത് റോഡപകട മരണങ്ങളുടെ എണ്ണം 30 നും 35 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. തുമകുരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്ന് എട്ട് കാൽനടയാത്രക്കാരുടെ മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പാതയോ ദേശീയ പാതയോ മുറിച്ചുകടക്കുമ്പോഴാണ് കാൽനടയാത്രക്കാർ ഭൂരിഭാഗവും മരണപ്പെട്ടത്. മരിച്ച 51 പേരിൽ 30 പേരും ഇരുചക്ര വാഹന യാത്രികരാണ്. ഞായറാഴ്ച, ഹാസനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ കാർവാറിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!