ടി-20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയക്ക് ജയം
ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്തതോടെ ജയം ഓസ്ട്രേലിയക്കൊപ്പം. 36 റൺസിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഓസീസ് മികച്ച സ്കോർ കണ്ടെത്തി. ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കമിൻസ് പൂജ്യത്തിന് റണ്ണൗട്ടായി പുറത്തായതൊഴിച്ചാൽ ബാക്കിയെല്ലാവരും മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ രണ്ട്, മോയീൻ അലി, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, ലാം ലിവിങ്സ്റ്റൺ എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിൽത്തന്നെ തുടങ്ങിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനായില്ല. ടീം സ്കോർ 73-ൽ നിൽക്കേ, ഫിൽ സാൾട്ട് ആദ്യം മടങ്ങി (23 പന്തിൽ 37). ക്യാപ്റ്റൻ ജോഷ് ബട്ലർ (28 പന്തിൽ 42), മോയീൻ അലി (15 പന്തിൽ 25), ഹാരി ബ്രൂക്ക് (16 പന്തിൽ 20), ലാം ലിവിങ്സ്റ്റൺ (12 പന്തിൽ 15), വിൽ ജാക്സ് (10) എന്നിവരും രണ്ടക്കം കടന്നു.
TAGS: SPORTS| WORLDCUP
SUMMARY: Australia beats england in twenty twenty world cup
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.