വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ലിലോങ്‌വേ: തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹയാത്രികരായ ഒമ്പത് പേരും അപകടത്തില്‍ കൊല്ലപ്പെട്ടതായും മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. വടക്കൻ നഗരമായ മുസുസുവിന് സമീപമുള്ള കൊടും വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഒരു ദിവസത്തിലേറെ നീണ്ട തിരച്ചിലിന് ശേഷമാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പ്രസിഡൻ്റ് ലസാറസ് ചക്വേര അറിയിച്ചു. ഇന്നലെയായിരുന്നു മലാവി പ്രസിഡന്റും സംഘവും സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്.
തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു. അപകട വിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മക്കാർത്തി ചക്വേര തിരച്ചിലിന് ഉത്തരവിട്ടിരുന്നു.
മുൻ പ്രസിഡൻ്റ് ബാക്കിലി മുലൂസിയുടെ മുൻ ഭാര്യയും മുൻ പ്രഥമ വനിതയുമായ ഷനിൽ ഡിസിംബിരിയും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. ഏഴ് യാത്രക്കാരും മൂന്ന് സൈനിക ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Bad news in Malawi 🇲🇼
May the soul of the VP and the departed rest in peace 💔💔 pic.twitter.com/L3EiNsFPTJ
— Josey Mahachi (@MahachieJosey) June 11, 2024
TAGS : PLANE CRASH | MALAVI VICE PRESIDENT | WORLD NEWS
SUMMARY : Malawi's vice president and 9 others have died in a plane crash



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.