റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം
മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലിസ് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. അൽ ജസീറ പുറത്തുവിട്ട കണക്കുപ്രകാരം വെടിവയ്പ്പിൽ 15 ലധികം പോലീസുകാരും ഒരു ഓർത്തഡോക്സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഡെർബെൻ്റ്, മഖച്കല നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നായ മുസ്ലീം നോർത്ത് കോക്കസസ് മേഖലയിലെ പുരാതന ജൂത സമൂഹത്തിന്‍റെ ആസ്ഥാനമായ ഡെർബെന്‍റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 കിലോമീറ്റർ അകലെ ഡാഗെസ്താൻ്റെ തലസ്ഥാനമായ മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമണം നടന്നത്.
🚨BREAKING: A terrorist attack on a Jewish synagogue and an Orthodox church in Russia's Dagestan.
Five police officers were killed, and nine more were injured. pic.twitter.com/wM2PXwDsFC
— Sulaiman Ahmed (@ShaykhSulaiman) June 23, 2024
ആക്രമണത്തിൻ്റെ ഫലമായി ഡെർബെൻ്റിലെ സിനഗോഗിന് തീപിടിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പള്ളിയിൽ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു. അക്രമിസംഘത്തിൽപ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താൻ തലവൻ സെർജി മെലിക്കോവ് പറഞ്ഞു.
<br>
TAGS : RUSSIA | DAGESTAN | ATTACK
SUMMARY : Shooting at places of worship in Russia; More than 15 dead, including the priest
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.