കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കല്‍പ്പറ്റ നാരായണനും പുരസ്‌കാരം

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2023 വർഷത്തിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ഹരിത സാവിത്രി എഴുതിയ ‘സിൻ' സ്വന്തമാക്കി. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കല്‍പ്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍ സ്വന്തമാക്കി.
ചെറുകഥ എൻ.രാജൻ എഴുതിയ ‘ഉദയ ആർട്സ് ക്ലബ്' നേടി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഗ്രേസിയുടെ ‘പെണ്‍കുട്ടിയും കൂട്ടരും' നേടി. മികച്ച യാത്രാവിവരണം നന്ദിനി മേനോൻ എഴുതിയ ‘ആംചൊ ബസ്തര്‍' നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍ ജോസ്, എം.ആർ രാഘവ വാര്യർ എന്നിവർ നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമാ ജയകുമാർ പി.കെ. ഗോപി, എം. രാഘവൻ, രാജൻ തിരുവോത്ത്, ബക്കളം ദാമോദരൻ എന്നിവർ നേടി. മികച്ച ഉപന്യാസത്തിനുള്ള സി.ബി കുമാർ അവാർഡ് കെ.സി നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിക്കും ലഭിച്ചു.
വൈദികസാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് കെ.എൻ ഗണേശിന്റെ തഥാഗതൻ, വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ പിള്ള അവാർഡ് ഉമ്മുല്‍ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം, ചെറുകഥയ്ക്കുള്ള ഗീതാഹിരണ്യൻ പുരസ്കാരം സുനു എ.വിയുടെ ഇന്ത്യൻ പൂച്ച, യുവകവിതാ അവാർഡ് ആദിയുടെ പെണ്ണപ്പൻ, സാഹിത്യവിമർശനത്തിനുള്ള പ്രൊഫ.എം അച്യുതൻ അവാർഡ് ഒ.കെ സന്തോഷ്, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം പ്രവീണ്‍ കെ.ടി( സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവ അർഹമായി.
TAGS : KERALA SAHITYA AWARD | ANNOUNCED
SUMMARY : Kerala Sahitya Akademi awards announced; Awarded to Haritha Savitri and Kalpatta Narayanan




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.