രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. കേസിലെ മുഴുവൻ പ്രതികളെയും വീഡിയോ കോൺഫറൻസിലൂടെ 24-ാം എസിഎംഎം കോടതിയിലാണ് ഹാജരാക്കിയത്. ഓഗസ്റ്റ് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
പ്രതികളിൽ 13 പേർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും നാലുപേരെ തുമകുരു ജയിലിൽ നിന്നും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. ദർശൻ, പവിത്ര ഗൗഡ, പവൻ, പ്രദീപ്, വിനയ്, ദീപക് എന്നിവരും മറ്റ് 17 പേരുമാണ് കേസിൽ അറസ്റ്റിലായത്. റിമാൻഡ് പകർപ്പ് സമർപ്പിച്ച് വീണ്ടും ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ എസ്ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11ന് മൈസൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് കാമാക്ഷിപാളയ പോലീസ് ദർശനെ അറസ്റ്റ് ചെയ്തത്. പവിത്ര ഗൗഡയെക്കുറിച്ച് അശ്ലീല സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് രേണുകസ്വാമിയെ പ്രതികൾ കൊലപ്പെടുത്തിയത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and gang’s judicial custody extend till Aug 14