ആലപ്പുഴയിൽ വിനോദസഞ്ചാരികൾ കയറിയ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തിയിൽവിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരിക്കുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ലെയ്ക്സ് ഹോം ഇരുനില ഹൗസ് ബോട്ടിന് ബുധനാഴ്ച വൈകിട്ട് 5.45 ഓടെയാണ് തീ പിടിച്ചത്. ഹൗസ് ബോട്ടിലെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട്ടാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചെങ്കിലും ആളപായമില്ല.
വിനോദ് മാമ്പറമ്പിൽ മുല്ലയ്ക്കൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലേക്ക് ഹോം എന്ന പേരിലുള്ള ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് ബോട്ടിലും കരമാർഗ്ഗത്തിലൂടെയും ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും സേനയുടെ കൈവശം ഉണ്ടായിരുന്ന ഫ്ലോട്ട് പമ്പ്, ബോട്ടിൽ ഉണ്ടായിരുന്ന പോർട്ടബിൾ പമ്പ് എന്നിവ പ്രവർത്തിപ്പിച്ചാണ് തീയണച്ചത്. നാട്ടുകാരുടേയും ഫയർഫോഴ്‌സിന്റേയും ഒന്നര മണിക്കൂറിന്റെ ശ്രമഫലമായാണ് തീയണക്കാൻ സാധിച്ചത്.
ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതു മൂലമാണ് ബോട്ട് പൂർണ്ണമായും കത്താനിടയായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക പടർന്നപ്പോൾ തന്നെ ബോട്ടിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയിരുന്നു. യാത്രക്കാരുടെ ലാപ്ടോപ്പ് ഉൾപ്പടെ ഏകദേശം രണ്ടരലക്ഷം രൂപ വില വരുന്ന സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ട്. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ടിഎൻ 46 ടി 5666 നമ്പർ മഹീന്ദ്ര സൈലോയ്‌ക്ക് തീപിടുത്തത്തിന്റെ ചൂടുമൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
TAGS : ALAPPUZHA NEWS
SUMMARY : A houseboat carrying tourists caught fire in Alappuzha



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.