കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.
ഇക്കാരണത്താൽ വിനോദസഞ്ചാരികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഹോംസ്റ്റേകളും റിസോർട്ടുകളും അടച്ചിടണമെന്നും ട്രെക്കിംഗ് പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാനും ഡിസി ആവശ്യപ്പെട്ടു. ചിക്കമഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയാണ് ലഭിച്ചത്. മുല്ലയാനഗിരി, ബാബാബുഡൻഗിരി എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ഇതോടെ ഇവിടേക്കുള്ള മെയിൻ റോഡുകളിൽ വെള്ളം കയറി. ആൽദൂർ, കോപ്പ, എൻആർ പുര, പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തു.
അടുത്ത മൂന്ന് ദിവസത്തേക്ക് ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദികൾക്കും താഴ്ന്ന പ്രദേശങ്ങൾക്കും സമീപം ജനങ്ങൾ പോകരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: KARNATAKA | TOURISM
SUMMARY: Chikkamagaluru DC urges tourists to postpone travel plans for a week



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.