ബസിന്റെ വാതിൽപ്പടിയിൽ നിന്നത് ചോദ്യം ചെയ്തു; ബിഎംടിസി കണ്ടക്ടറെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു

ബെംഗളൂരു: ബിഎംടിസി ബസിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്തത് ചോദ്യ ചെയ്ത കണ്ടക്ടറെ ഐടി ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഐടിപിഎല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ യോഗേഷിനാണു (45) കുത്തേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ബിഎംടിസി അധികൃതർ അറിയിച്ചു.
വാഹനത്തിന്റെ ഓട്ടോമാറ്റിക് ഡോറുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടറെ യുവാവ് കുത്തിയത്. മൂന്ന് കുത്താണ് ഇയാള്‍ക്ക് ഏറ്റത്. നഗരത്തിലെ ബിപിഒ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹർഷ്.
ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഫുട്ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കാന്‍ യോഗേഷ് ഹര്‍ഷിനോട് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹര്‍ഷ് തന്റെ ബാഗില്‍ നിന്ന് കത്തി പുറത്തെടുത്ത് കണ്ടക്ടറെ കുത്തുകയായിരുന്നു.
TAGS: BENGALURU | BMTC
SUMMARY: Youth arrested after stabbing BMTC conductor in bus near ITPL in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.