പുതുവത്സരാഘോഷം; നന്ദി ഹിൽസിൽ പ്രവേശന നിയന്ത്രണം
ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഡിസംബർ 31ന് വൈകീട്ട് 6 മണി മുതൽ ജനുവരി ഒന്നിന് രാവിലെ 7 മണി വരെ നന്ദി ഹിൽസ് സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല. നന്ദി ഹിൽസിലെ ഗസ്റ്റ് ഹൗസുകളിൽ ഡിസംബർ 31നുള്ള റൂം ബുക്കിങ്ങുകളും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. നന്ദി ഹിൽസിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എന്നാൽ ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ശേഷം പതിവുപോലെ നന്ദി ഹിൽസിലേക്ക് യാത്രകൾ തുടരാം.
നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമിത തിരക്ക് ഒഴിവാക്കുക, ശബ്ദമലിനീകരണം നിയന്ത്രിക്കുക, ആഘോഷവേളയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ. എംജി റോഡ്,ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്‍റ് മാർക്ക്സ് റോഡ്, കബ്ബൺ പാർക്ക്, ട്രിനിറ്റി സർക്കിൾ, കോറമംഗല, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ്, ഫീനിക്സ് മാൾ എന്നിവിടങ്ങളിൽ പരിശോധന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
TAGS: BENGALURU | NANDI HILLS
SUMMARY: Entry to nandi hills banned amid new year
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.