മുഡ; സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് എൻ. വി.അഞ്ജാരിയ, ജസ്റ്റിസ് കെ. വി.അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത ജനുവരി 25ന് മാറ്റി. സിംഗിൾ ജഡ്ജി ബെഞ്ചിൻ്റെ വിധി ചോദ്യം ചെയ്‌ത് ഒക്ടോബർ 24ന് മുഖ്യമന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു.
മലയാളിയായ സാമൂഹിക പ്രവർത്തകൻ ടി. ജെ. എബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ സമർപ്പിച്ച മൂന്ന് ഹർജികളുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയത്.
മുഡ കേസിൽ വൻ ക്രമക്കേട് നടന്നതിന് തെളിവ് കണ്ടെത്തിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം ലോകായുക്തയ്ക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. 1095 പ്ലോട്ടുകൾ ബിനാമി പേരുകളിലോ വഴിവിട്ടോ ആണ് കൈമാറിയതെന്നും ഇഡി കണ്ടെത്തിയതായി പറഞ്ഞു. ഇവയ്ക്ക് എല്ലാം ചേർത്ത് മതിപ്പ് വില ഏതാണ്ട് 700 കോടിയെന്നാണ് ഇഡി വ്യക്തമാക്കിയത്.
TAGS: KARNATAKA | MUDA SCAM
SUMMARY: HC issues notice on CM Siddaramaiah's appeal against single bench order
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.