കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്
ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി ഹാട്രിക് നേടി.
റോഷലിനെ കൂടാതെ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യം നടന്ന സെമി ഫൈനലിൽ സര്‍വീസസിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കയറി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.
ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. കേരളത്തിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 22ാം മിനിറ്റിൽ നസീബ് റഹ്‌മാന്റെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തുന്നത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് കേരളം വീണ്ടും വലകുലുക്കുന്നത്. മുഹമമ്ദ് അജ്‌സലാണ് രണ്ടാം ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ മണിപ്പൂര്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തടുത്തു. 73-ാം മിനിറ്റിലാണ് റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 87-ാം മിനിറ്റിലും റോഷൽ കേരളത്തിന്റെ സ്കോർബോർഡിലേക്ക് നാലാം ഗോൾ ചേർത്തു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റോഷല്‍ ഹാട്രിക്ക് ഗോൾ കണ്ടെത്തിയത്.
TAGS : SANTOSH TROPHY,
SUMMARY : Kerala in Santosh Trophy final.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.