കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം
ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം ‘സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി, ജയശങ്കര്‍, ട്രഷറര്‍ . അനീഷ്, മഹിളാ വിഭാഗം പ്രസിഡന്റ് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷി നായര്‍, രവി വാസുദേവന്‍, ആനന്ദ്, ദിനേഷ് കര്‍ത്ത, ബോര്‍ഡ് ഡയറക്ടറുമാര്‍, കരയോഗം പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍, കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണിപ്പാല്‍ ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്കായി ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
കെഎന്‍എസ്എസിന്റെ പുതിയ ഭാരവാഹികള്‍, കരയോഗം സ്ഥാപക നേതാക്കള്‍, കരയോഗത്തിലെ മുതിര്‍ന്ന കുടുംബാംഗങ്ങള്‍, വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു.
കെഎന്‍എസ്എസിന്റെ 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീനാഥ്, അദിതി നായര്‍, അനന്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും, സദ്യയും ഉണ്ടായിരുന്നു. ലെഫ്. കേണല്‍ ശശിധരന്‍ നായര്‍, ശങ്കര്‍, പത്മനാഭന്‍ നായര്‍, മുരളി, ബാലകൃഷ്ണന്‍ നായര്‍, പുഷ്‌കല, ഭാവന, കെ. സി.വിജയന്‍, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
TAGS : KNSS
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.