എം.എം.എ. തൊണ്ണൂറാം വാർഷികം ഫെബ്രുവരിയില്‍
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തില്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്ത കസമിതി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
ആഘോഷത്തോടനുബന്ദിച്ച് ബെംഗളൂരുവിലെ നിര്‍ധനരും നിരാലംമ്പരുമായ കുടുംബങ്ങള്‍ക്ക് ഗുണകരമായ ഒമ്പത് ഇന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും സോഷ്യല്‍ ആക്റ്റീവിറ്റി പ്രവര്‍ത്തനം സജീവമാക്കുകയും നിര്‍മ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുകയും ചെയ്യും.
എംഎംഎ ചാരിറ്റി ഹോംസ് പദ്ധതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 25 വീടുകളുടെ പണി മാര്‍ച്ചോടെ പൂത്തിയാക്കി ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനുള്ള പ്രവൃത്തി ദ്രുതഗതിയില്‍ നടന്നു വരുന്നു തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 9 പതിറ്റാണ്ടുകാലത്തെ സംഘടനയുടെ സമ്പൂര്‍ണ്ണ ചരിത്രം ഉള്‍കൊള്ളുന്ന സോവനീര്‍ തയ്യാറാക്കുവാനും മറ്റുമുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാന്‍, സെക്രട്ടറിമാരായ കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍ പി.എം. മുഹമ്മദ് മൗലവി, കബീര്‍ ജയനഗര്‍, വി.സി. കരീം ഹാജി, സി എല്‍ ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
TAGS : MALABAR MUSLIM ASSOCIATION
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.