എനിക്കു ജാതിയും മതവുമില്ല എന്ന പ്രഖ്യാപനം നടത്തിയ പുരോഗാമിയായിരുന്നു നാരായണഗുരു-ടി.എം ശ്രീധരന്‍
ബെംഗളൂരു: സ്വയം നവീകരണത്തിലൂടെ മാത്രമെ സംസ്‌കാരിക നവോത്ഥാനം ഏതൊരു സമൂഹത്തിലും സാധ്യമാകൂ എന്നും ജാതിവ്യവസ്ഥ കൊടി കുത്തി വാണിരുന്ന 20 -ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞതിനൊപ്പം എനിക്കു ജാതിയും മതവുമില്ല എന്ന പ്രഖ്യാപനം കൂടി നടത്തിയ പുരോഗാമിയായിരുന്ന നാരായണഗുരു എന്നും ടി.എം ശ്രീധരന്‍ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിമാസ സെമിനാറില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിത മതമേധാവിത്വം രാഷ്ട്രീയ സ്വാധീനശക്തിയായി വളരുന്ന പുതിയ കാലത്ത് മതമേതുമില്ലാതെ തന്നെ മനുഷ്യന്‍ നന്നാവാനാണ് ശ്രമിക്കേണ്ടത് എന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് തങ്കച്ചന്‍ പന്തളം അഭിപ്രായപ്പെട്ടു. പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആര്‍. വി ആചാരി, കെ.ആര്‍ കിഷോര്‍, ഗീത, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, ആര്‍.വി പിള്ള, ശ്രീകണ്ഠന്‍ നായര്‍, കല്പന പ്രദീപ് എന്നിവര്‍ സംസാരിച്ചു ഇ.ആര്‍ പ്രഹ്‌ളാദന്‍ നന്ദി പറഞ്ഞു.
TAGS : THIPPASANDRA FRIENDS ASSOCIATION
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.