ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍
![](https://newsbengaluru.com/wp-content/uploads/2024/12/Suni-750x430.jpg)
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.
പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. കമ്മിഷന്റെ കത്തില്‍ ജയില്‍ ഡിജിപിയാണ് അനുമതി നല്‍കിയത്. പോലീസ് നല്‍കിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയില്‍ ഡിജിപി ബല്‍റാം കുമാർ ഉപാദ്ധ്യായ അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലില്‍ നിന്ന് സുനി പുറത്തിറങ്ങിയത്. ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി.
അഞ്ച് വർഷത്തിന് ശേഷമണ് കൊടി സുനിക്ക് ഇപ്പോള്‍ പരോള്‍ ലഭിക്കുന്നത്. ടിപി കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകല്‍, കവർച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയില്‍ ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനുമൊക്കെ പ്രതിയാണ് കൊടി സുനി. അതുകൊണ്ട് സുനിക്ക് സാധാരണ നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന പരോള്‍ നല്‍കേണ്ടതില്ലെന്ന് ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ ജയില്‍ ഡിജിപി റദ്ദാക്കിയിരുന്നത്.
TAGS : TP CHANDRASHEKHARAN
SUMMARY : TP Chandrasekaran murder case; Parole for third accused Kodi Suni
![Post Box Bottom AD3 S vyasa](https://newsbengaluru.com/wp-content/uploads/2025/01/SYNONYMS.jpg)
![Post Box Bottom AD4 ocean](https://newsbengaluru.com/wp-content/uploads/2024/05/ocean-bottom-banner-ad.jpg)
![Post Box Bottom Depaul](https://newsbengaluru.com/wp-content/uploads/2024/06/depaul-bannar.jpg)
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
![](https://play.google.com/intl/en_us/badges/static/images/badges/en_badge_web_generic.png)
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.