ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടൽ; 12 പേർ കൊല്ലപ്പെട്ടു


സുക്മ: ഛത്തീസ്​ഗഡിലെ സുക്മയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു. ബിജാപുർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. രാവിലെ ഒമ്പത് മണി മുതൽ സൗത്ത് ബിജാപൂരിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. വൈകിട്ട് വരെ തുടർന്ന സംഘർഷത്തിനൊടുവിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചു.

ഛത്തീസ്​ഗഡിലെ മൂന്ന് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ​ഗാർഡ് സംഘം, കോബ്രയുടെ അഞ്ച് ബറ്റാലിയനുകൾ, സിആർപിഎഫിന്റെ 229-ാം ബറ്റാലിയൻ തുടങ്ങിയ സുരക്ഷാസേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. സംഭവത്തിൽ ജവാന്മാർക്ക് പരുക്കേറ്റിട്ടില്ല. 12 നക്സലുകളുടെ കൊല്ലപ്പെട്ടതോടെ ജനുവരിയിൽ ഇതുവരെ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം 26 ആയി. ജനുവരി 12ന് ബിജാപുരിൽ നടന്ന ഓപ്പറേഷനിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

ജനുവരി ആറിന് സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ സുരക്ഷാസേന കടുപ്പിച്ചത്.

TAGS: NATIONAL | ATTACK
SUMMARY: 12 maoists killed in encounter with jawans


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!