വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് മറ്റൊരു അതിഥി തൊഴിലാളി; സ്യൂട്ട്കേസിൽ കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം

വയനാട്: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ്(25 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ പല ഭാഗങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ് മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിനാടി എന്ന സ്ഥലത്ത് വെച്ച് മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലായി വെള്ളമുണ്ടയിലേക്ക് ഒട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്നു. മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ഇയാൾ ബാഗുകൾ എറിയുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ അതിഥി തൊഴിലാളിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ട് ബാഗുകളും കണ്ടെടുത്തു.
രാത്രി എട്ടോടെയാണ് മൃതദേഹം ബാഗുകളിലാക്കി തള്ളിയത്. വെള്ളമുണ്ട, മാനന്തവാടി പോലീസ് സ്ഥലത്തെത്തി മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. പ്രതിയെ വെള്ളമുണ്ട സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
>BR>
TAGS : MURDER | WAYANAD
SUMMARY : Another guest worker killed a guest worker in Wayanad; body found cut into pieces in a suitcase;



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.