റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു

ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി നഗരം. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേദിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവർണർ താവർചന്ദ് ഗെലോട്ട് രാവിലെ 9 മണിക്ക് ത്രിവർണ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പ്രസംഗത്തിന് മുമ്പ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും. 8,000 പേർക്ക് പരേഡ് ഗ്രൗണ്ടിൽ ഇരിപ്പിട ക്രമീകരണങ്ങളും 6,000 പേർക്ക് പാസുകളും നൽകിയിട്ടുണ്ട്.
1,150 പേർ അടങ്ങുന്ന 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 38 പ്ലാറ്റൂണുകളിൽ എട്ട് ബാൻഡ് ടീമുകളും, 11 സ്കൂൾ ടീമുകളും, രണ്ട് ഭിന്നശേഷി വിഭാഗ ടീമുകളും, ഒരു ഡോഗ് സ്ക്വാഡും ഉൾപ്പെടുന്നു. ആദ്യമായി കേരള സംസ്ഥാന സായുധ പോലീസ് പ്ലാറ്റൂണും പരേഡിന്റെ ഭാഗമാകും.
പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷയ്ക്കായി എട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, 17 അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, 44 പോലീസ് ഇൻസ്പെക്ടർമാർ, 80 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1,051 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കൂടാതെ ഗരുഡ കമാൻഡോ സേനയെയും 10 കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് പ്ലാറ്റൂണുകളും വിന്യസിച്ചിട്ടുണ്ട്.
TAGS: BENGALURU | REPUBLIC DAY
SUMMARY: Bengaluru gears up for Republic day celebrations




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.