വ്യാജ ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആരോപണം; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്


ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സിസിഎച്ച്) നിർദ്ദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗവും ബോവി സമുദായത്തിൽപ്പെട്ടയാളുമായ ദുർഗപ്പയാണ് പരാതി നൽകിയത്.

ഐഐഎസ്‌സി ബോർഡിലുള്ള ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാരിയർ, സന്ധ്യ വിശ്വേശ്വരയ്യ, ഹരി കെ വി എസ്, ദാസപ്പ, ബലറാം പി, ഹേമലത മിഷി, ചട്ടോപദ്യായ കെ, പ്രദീപ് ഡി. സവ്കർ, മനോഹരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2014-ൽ തന്നെ ഹണി ട്രാപ്പ് കേസിൽ വ്യാജമായി കുടുക്കിയതായും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും ദുർഗപ്പ ആരോപിച്ചു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനാക്കിയതായും അദ്ദേഹം ആരോപിച്ചു. ഐഐഎസ്‌സി ഫാക്കൽറ്റിയിൽ നിന്നോ ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗം കൂടിയായ ക്രിസ് ഗോപാലകൃഷ്ണനിൽ നിന്നോ പ്രതികരണം ഉണ്ടായില്ലെന്നും, ഇതോടെയാണ് കോടതിയെ സമീപിച്ചതെന്നും ദുർഗപ്പ വ്യക്തമാക്കി.

TAGS: |
SUMMARY: Case against Infosys co-founder Kris Gopalakrishnan, 16 others for casteist slurs


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!