നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വളർച്ചയ്ക്ക് സഹായകരമാകുന്നതാണ് പുതിയ പദ്ധതികളെന്ന് ഗവർണർ വ്യക്തമാക്കി.
നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വിവിധ കോണുകളിലേക്ക് മെട്രോ കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് ബിഎംആർസിഎൽ. നഗരത്തിലുടനീളമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്ന കോറിഡോർ-1, കോറിഡോർ-2 എന്നിവയുൾപ്പെടെ മൂന്നാം ഘട്ട മെട്രോ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെമ്പാപുര മുതൽ ജെപി നഗർ വരെയുള്ള കോറിഡോർ-1 (32.15 കിലോമീറ്റർ), ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള കോറിഡോർ-2 (12.50 കിലോമീറ്റർ) എന്നിവയുൾപ്പെടുന്നതാണ് മൂന്നാം ഘട്ട മെട്രോ പദ്ധതി. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കൃഷ്ണരാജപുരം വരെയുള്ള ഫേസ്-2എ (19.75 കിലോമീറ്റർ), കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വരെയുള്ള ഫേസ്-2ബി (38.44 കിലോമീറ്റർ) എന്നിവയുൾപ്പെടെയുള്ള രണ്ടാം ഘട്ട പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ചെലവ് 14,788 കോടി രൂപയാണ്. ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള 12.50 കിലോമീറ്റർ നീളമുള്ള ഇടനാഴി-2 എന്നിവ 15,611 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro phase 3 project to be completed within 2029




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.