കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു. ബീദര്‍ ടൗണിലെ ശിവാജി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്.
ബൈക്കില്‍ എത്തിയ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 11.30ഓടെ എടിഎമ്മില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്. വെടിവയ്പ്പിനുശേഷം, അക്രമികള്‍ പണവുമായി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു, അവർ സിഎംഎസ് ഏജൻസിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട ഇരുവരും. കവർച്ചക്കാർ എട്ട് റൗണ്ട് വെടിയുതിർത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
In a daring daylight robbery on Thursday, two security guards were fatally shot by armed assailants in #Bidar, Karnataka. The incident occurred at the bustling Shivaji Chowk, located in the heart of Bidar, as the guards were preparing to refill an SBI #ATM with ₹93 lakh in… pic.twitter.com/NZDQU7DSlQ
— Madhuri Adnal (@madhuriadnal) January 16, 2025
വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി. സമീപത്തെ എല്ലാ റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
TAGS ; ROBBERY | BIDAR
SUMMARY : Two security guards shot dead in Karnataka, Rs 93 lakh stolen from ATM




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.