സംസ്ഥാനത്തെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് പദ്ധതിയിടുന്നത്. സംസ്ഥാനത്തെ പല റെയിൽവേ സ്റ്റേഷനുകളിലും വർഷങ്ങളായി നവീകരണം നടന്നിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തുക.
സ്റ്റേഷൻ ആക്‌സസ് മെച്ചപ്പെടുത്തൽ, കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ആവശ്യാനുസരണം ലിഫ്റ്റ്/എസ്കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈ-ഫൈ, വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് പോലുള്ള പദ്ധതികൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്‌ക്കുകൾ, മെച്ചപ്പെട്ട പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് എന്നീ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സ്റ്റേഷൻ കെട്ടിടങ്ങൾ മെച്ചപ്പെടുത്തൽ, നഗരത്തിന്റെ ഇരുവശങ്ങളുമായി സ്റ്റേഷൻ റോഡുകൾ സംയോജിപ്പിക്കൽ, മൾട്ടിമോഡൽ ഗതാഗത കണക്റ്റിവിറ്റി അവതരിപ്പിക്കൽ തുടങ്ങിയ ഘടനാപരമായ മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉൾപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ബംഗാർപേട്ട്, ചന്നപട്ടണ, ധർമ്മപുരി, ദൊഡ്ഡബല്ലാപുർ, ഹിന്ദുപുർ, ഹൊസൂർ, കെംഗേരി, കെ.ആർ. പുരം, കുപ്പം, മല്ലേശ്വരം, മാലൂർ, മാണ്ഡ്യ, തുമകുരു, രാമനഗര, വൈറ്റ്ഫീൽഡ് എന്നിവ ഉൾപ്പെടെ ബെംഗളൂരു ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
TAGS: KARNATAKA
SUMMARY: 61 railway stations in Karnataka to be redeveloped under Amrit Bharat Station Scheme




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.