കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി


ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം നായയെ സ്വന്തമാക്കിയ എസ് സതീഷ് ആണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വന്നത്. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന അപൂവ സങ്കരയിനമായ കാഡബോംബ് ഒകാമി നായയ്ക്കായി 50 കോടി രൂപ ചെലവാക്കിയെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. സതീഷ് പിന്നിൽ ഹവാല ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് ലഭിച്ച പരാതിയിന്മേലാണ് ഇഡിയുടെ അന്വേഷണം.

വ്യാഴാഴ്ച ഇഡി സംഘം സതീഷിൻ്റെ വീട്ടിൽ പരിശോധന നടത്തുകയും സതീഷിനെ ചോദ്യംചെയ്യുകയും ചെയ്തു. വിദേശ നാണ്യ വിനിമയ നിയമ ലംഘനം നടന്നോ എന്നാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. റെയ്ഡിനിടെ, ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും വലിയ ഇടപാടുകൾ നടന്നതായി കണ്ടെത്താനായില്ല. പരിശോധനയിൽ നായ അപൂർവ ഇനമാണെന്ന് തെളിയിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിൻ്റെ ഭാഗമായി നായയെ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും നായ നിലവിൽ സുഹൃത്തിനൊപ്പമാണെന്നാണ് സതീഷിൻ്റെ മറുപടി. ഫെബ്രുവരിയിലാണ് നായയെ സ്വന്തമാക്കിയതെന്നായിരുന്നു സതീഷിൻ്റെ അവകാശവാദം. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ് സതീഷ്.

TAGS: |
SUMMARY: ED raids house of Bengaluru breeder who claimed to have bought dog worth Rs 50 crore


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!