അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് സ്കൂളുകള്‍ നിർബന്ധം പിടിച്ചതായും പരാതികളില്‍ പറയുന്നു.
ഈ വർഷം 300-ലധികം പരാതികള്‍ ലഭിച്ചതായി കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർക്ക് കത്തെഴുതുമെന്നും ഗൗഡ പറഞ്ഞു.
മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, ചില സ്കൂളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. “അസാധാരണമായ ഫീസ് വർധനവിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ സ്വമേധയാ ചില പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫീസ് നിശ്ചയിക്കൽ വിഷയം സർക്കാർ ഗൗരവമായി കാണുകയും ഫീസ് ഉയർത്തുന്നതിന്റെ അടിസ്ഥാനം നിർണ്ണയിക്കാൻ സ്കൂളുകളെ നിരീക്ഷിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
TAGS : SCHOOL FEE HIKE
SUMMARY : Unfair fee hike; Child Rights Commission Notice to Schools



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.