പഹൽഗാം ഭീകരാക്രമണം; കർണാടകയിലെ മൂന്നിടങ്ങളിൽ ഇന്ന് മോക് ഡ്രിൽ, ബെംഗളൂരുവിൽ ഇവിടെയൊക്കെ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇന്ന് മുതൽ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്ന് ജില്ലകളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ ആരംഭിക്കും.
ബെംഗളൂരു അർബൻ, ഉത്തര കന്നഡയിലെ കാർവാർ, റായ്ച്ചൂർ എന്നിവിടങ്ങളിലാണ് ഡ്രില്ലുകൾ നടത്തുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) പോലുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പോലുള്ള നിരവധി പ്രതിരോധ സ്ഥാപനങ്ങൾ, ഐടി ഹബ്ബുകൾ എന്നിവയുള്ളതിനാലാണ് മോക് ഡ്രില്ലിനായി ബെംഗളൂരു തിരഞ്ഞെടുത്തത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇഎസ്ഐ ഹോസ്പിറ്റൽ, രാജാജിനഗർ, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ), ബെംഗളൂരു ഡയറി, കാനറ ബാങ്ക്, എസ്ആർഎസ്, പീനിയ, വിവി ടവർ ഫയർ സ്റ്റേഷൻ, ജ്ഞാനഭാരതി ഫയർ സ്റ്റേഷൻ, നാഗർഭാവി, തനിസാന്ദ്ര ഫയർ സ്റ്റേഷൻ, ഹെബ്ബാൾ, ബനസ്വാഡി ഫയർ സ്റ്റേഷൻ, യശ്വന്ത്പുര ഫയർ സ്റ്റേഷൻ, ബനശങ്കരി ഫയർ സ്റ്റേഷൻ, രാജാജിനഗർ ഫയർ സ്റ്റേഷൻ, ചാമരാജ്‌പേട്ട് ഫയർ സ്റ്റേഷൻ (നോർത്ത്), കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ, ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷൻ, ഹലസുരു പോലീസ് സ്റ്റേഷൻ, ഉപ്പർപേട്ട് പോലീസ് സ്റ്റേഷൻ, ആർആർ നഗർ പോലീസ് സ്റ്റേഷൻ, കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ, കെആർ മാർക്കറ്റ് പോലീസ് സ്റ്റേഷൻ, വയലിക്കാവൽ പോലീസ് സ്റ്റേഷൻ, ഹലസുരു ഹോം ഗാർഡ് സെൻട്രൽ ഓഫീസ്, ബെംഗളൂരു റൂറൽ ഹോം ഗാർഡ് ഓഫീസ്, ബാഗലൂർ ഫയർ സ്റ്റേഷൻ, യെലഹങ്ക, പീനിയ ഫയർ സ്റ്റേഷൻ, അഞ്ജനപുര ഫയർ സ്റ്റേഷൻ, ഐടിപിഎൽ ഫയർ സ്റ്റേഷൻ, വൈറ്റ്ഫീൽഡ്, സർജാപുര റോഡ് ഫയർ സ്റ്റേഷൻ, ഇലക്ട്രോണിക്സ് സിറ്റി ഫയർ സ്റ്റേഷൻ, ഡയറി സർക്കിൾ ഫയർ സ്റ്റേഷൻ (ജയനഗർ) എന്നിവിടങ്ങളിലാണ് മോക് ഡ്രിൽ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.
TAGS: BENGALURU | MOCK DRILL
SUMMARY: Mock drill in 32 locations in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.