ഐപിഎൽ; ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബിന് വിജയം

ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പഞ്ചാബ് കിങ്സ് 37 റണ്ണിന് തോൽപ്പിച്ചു. 48 പന്തിൽ 91 റണ്ണെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങാണ് ടീമിന്റെ വിജയശിൽപ്പി. ഏഴ് സിക്‌സറും ആറ് ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. പഞ്ചാബ് 236/5, ലഖ്‌നൗ 199/7 എന്നിങ്ങനെയാണ് സ്കോർ. ആയുഷ് ബദൊനി മാത്രമാണ് ലഖ്‌നൗ നിരയിൽ പൊരുതിയത്. 40 പന്തിൽ 74 റണ്ണെടുത്തു. അഞ്ച് വീതം ഫോറും സിക്‌സറുമടിച്ചു. അബ്‌ദുൽ സമദ് 45 റണ്ണുമായി പിന്തുണ നൽകി. ക്യാപ്‌റ്റൻ ഋഷഭ് പന്തിന് (18) ഇത്തവണയും മികച്ച സ്‌കോർ സാധ്യമായില്ല. പഞ്ചാബിനായി അർഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് അവസാന അഞ്ച് ഓവറിൽ നേടിയ 75 റണ്ണാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 15 പന്തിൽ 33 റണ്ണുമായി ശശാങ്ക് സിങ്ങും അഞ്ച് പന്തിൽ 15 റണ്ണോടെ മാർകസ് സ്‌റ്റോയിനിസും പുറത്താവാതെനിന്നു. ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ 25 പന്തിൽ 45 റണ്ണുമായി മടങ്ങുമ്പോൾ രണ്ട് സിക്‌സറും നാല് ഫോറും അടിച്ചിരുന്നു. ശ്രേയസും പ്രഭ്‌സിമ്രാനും ചേർന്ന് 78 റണ്ണിന്റെ അടിത്തറയിട്ടു. അതിനിടെ ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റണ്ണടിച്ചു. പുതിയ ജയത്തോടെ ഐപിഎൽ പട്ടികയിൽ പഞ്ചാബ് ടീം രണ്ടാം സ്ഥാനത്തെത്തി.
TAGS: SPORTS | IPL
SUMMARY: Punjab team won against Lucknow in Ipl



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.