ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു

ബെംഗളൂരു : ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(ബെൽ) ഡയറക്ടറായി (ആർആൻഡ്‌ഡി) ആർ. ഹരികുമാറിനെ നിയമിച്ചു. നേരത്തെ ടെക്‌നോളജി പ്ലാനിങ് വിഭാഗം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ്. 1989 മേയ് ഒന്നിനാണ് ഹരികുമാർ ബെല്ലിൽ പ്രൊബേഷണറി എഞ്ചിനീയറായി ചേർന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയശേഷമായിരുന്നു ഇത്.
വിഎസ്‌എൻഎൽ, ദൂരദർശൻ എന്നിവയുടെ സാറ്റ്കോം എർത്ത് സ്റ്റേഷനുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ 65-കെൽവിൻ സി-ബാൻഡ്, എക്സ്റ്റെൻഡഡ്-സി-ബാൻഡ് ലോ നോയ്‌സ് ആംപ്ലിഫയറുകൾ വികസിപ്പിച്ച ഗവേഷക സംഘത്തിന്‍റെ ഭാഗമായിരുന്നു ഹരികുമാർ. ആശയവിനിമയത്തിനും റഡാർ ആപ്ലിക്കേഷനുകൾക്കുമായി ഗാലിയം നൈട്രൈഡ് (GaN) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ട്രാൻസ്മിറ്ററുകൾ ആദ്യമായി വികസിപ്പിച്ചെടുത്തതും ഘട്ടം ഘട്ടമായുള്ള അറേ റഡാറുകൾക്കായുള്ള സി-ബാൻഡ് ക്വാഡ് ട്രാൻസ്മിറ്റ്-റിസീവ് (T/R) മൊഡ്യൂളുകളും മൈക്രോവേവ് ട്യൂബ് ആംപ്ലിഫയറുകൾക്കുള്ള സോളിഡ്-സ്റ്റേറ്റ് റീപ്ലേസ്‌മെന്റുകളും വികസിപ്പിച്ചതും ഹരികുമാറിന്‍റെ കീഴിലുള്ള ഗവേഷകരാണ്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് റഡാർ വികസിപ്പിച്ചതിന് രക്ഷാ മന്ത്രി പുരസ്കാരം, ബെൽ ആർആൻഡ്‌ഡി അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി നായർ (അസോസിയേറ്റ് ഡീൻ പ്രസിഡൻസി സർവകലാശാല) മകൻ: ഹേമന്ത് കുമാർ (എൻജിനീയർ യുഎസ്).
TAGS : BEL
SUMMARY : R. Harikumar takes charge as Director, ‘Bel' Research Division



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.