ബീജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു സുധാകർ എന്നറിയപ്പെടുന്ന ഗൗതം ആണ് കൊല്ലപ്പെട്ടത്. ബിജാപൂർ നാഷണൽ പാർക്ക് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഡിആര്‍ജി, എസ്ടിഎഫ്, കോബ്ര എന്നിവയുടെ സംയുക്ത സംഘമാണ് സുധാകറിനെ വധിച്ചത്. തെലങ്കാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തലയ്ക്ക് വിലയിട്ട മാവോ നേതാവാണ് കൊല്ലപ്പെട്ട സുധാകര്‍.
പ്രദേശത്തെ തിരച്ചിലിനിടെ ആയുധവും സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് നമ്പാല കേശവ് റാവു കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ. മുതിര്‍ന്ന നക്സല്‍ നേതാക്കളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ റിസര്‍വ് ഗാര്‍ഡും പ്രത്യേക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.